കർഷക ആത്മഹത്യ: ആം ആദ്മി പാർട്ടി കലക്ടറേറ്റ് ധർണ നടത്തി

കൽപറ്റ: കേരളത്തിൽ കാർഷിക മേഖലയിലെ നയങ്ങൾ കാരണം കർഷകരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വർധിച്ചു വരികയാണെന്നും കർഷകരെ കുരുതി കൊടുക്കുന്ന സർക്കാർ നയങ്ങളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രടറി ജയദേവ് ഉദ്ഘാടനം ചെയ്തു. കേരളം കർഷക സൗഹൃദ സംസ്ഥാനമല്ലാതായി മാറിക്കൊണ്ടിരിക്കുക്കയാണെന്നും, പി.ആർ.എസ് സംവിധാനം നിർത്തലാക്കുകയും പഞ്ചാബ് ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ മണിക്കൂറുകൾക്കുള്ളിൽ കർഷകൻ്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്കുന്ന സംവിധാനം കേരളത്തിലും നടപ്പിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ്റെ മരണത്തിന് കാരണം സർക്കാർ ആണെന്നും കാർഷിക മന്ത്രി രാജിവയ്ക്കണമെന്നും സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ ഇനി ഉണ്ടാകരുതെന്നും ജില്ലാ പ്രസിഡൻ്റ് അജി കൊളോണിയ അഭിപ്രായപ്പെട്ടു. തല തിരിഞ്ഞ കാർഷിക നയങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി കർഷക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ഇടപെടൽ നടത്തുമെന്നും പാർട്ടി ഭാരവാഹികൾ അറിയിച്ചു. ജില്ലാ സെക്രട്ടറി ഡോ. സുരേഷ്, ഗ്രീൻ കേരള മൂവ്മെൻ്റ് ഭാരവാഹി വർഗീസ് വട്ടേക്കാട്ടിൽ, എ.പി.ഇ.എസ് ജില്ലാ പ്രസിഡന്റ് ബഷീർ ആനന്ദ് ജോൺ, പാർട്ടി ഇ.വി തോമസ്,ജേക്കപ് കെ.പി, അബ്ദുൽ റസാഖ്, കൃഷ്ണൻകുട്ടി, ലിയോ മാത്യു, അഷ്റഫ് വൈത്തിരി, മുജീബ് റഹ്മാൻ, മനു മത്തായി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *