കാറില്‍ 31 കിലോ കഞ്ചാവ് കടത്തിയ യുവാവിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കല്‍പ്പറ്റ: എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസ് പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കണ്ണൂര്‍ കൂട്ടാളി നാരങ്ങോലി വീട്ടില്‍ നീരജ് (26) എന്നയാളെയാണ് കല്‍പ്പറ്റ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വച്ച് 2018 ജൂണില്‍ അന്നത്തെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം കെ സുനിലും സംഘവും ചേര്‍ന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് വിധി വന്നത്. 31 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് നീരജ്. കേസിന്റെ തുടര്‍ അന്വേഷണം നടത്തിയത് മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ.ജെ. ഷാജി ആയിരുന്നു. അന്തിമകുറ്റപത്രം സമര്‍പ്പിച്ചത് മാനന്തവാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി.ആര്‍. ജനാര്‍ദ്ദനനായിരുന്നു. സര്‍ക്കാരിന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ ഹാജരായി. 2018 ജൂണ്‍ 21 ന് വൈകിട്ട് സ്വിഫ്റ്റ് കാറില്‍ 31 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരവേ അതി സാഹസികമായിട്ടായിരുന്നു എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. രണ്ടാം പ്രതി യാസര്‍ അറഫത്തിന്റെ വിധി വരും ദിവസങ്ങളില്‍ കോടതി പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *