കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്ത് ആശ്വാസമായും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഗവർണർമാരും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് എന്നിവർ ബുധനാഴ്ച ദുരന്ത സ്ഥലങ്ങളും ക്യാമ്പുകളും ആരോഗ്യ കേന്ദ്രങ്ങളും സന്ദർശിച്ചു. മന്ത്രിമാരായ കെ രാജൻ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, വി എൻ വാസവൻ, വീണാ ജോർജ്, കെ കൃഷ്ണൻകുട്ടി, വി അബ്ദുറഹ്മാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം കെ രാഘവൻ എംപി, സ്ഥലം എംഎൽഎ ടി സിദ്ദിഖ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎ, സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, വണ്ടൂർ എംഎൽഎ എ പി അനിൽകുമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും സ്ഥലത്തെത്തി.