ചൂരൽമല ദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി. വയനാടിന്റെ പ്രത്യേക ചുമതല ശ്രീറാം സാംബശിവറാവു ഐഎഎസിന് നൽകി. മുണ്ടക്കൈയിൽ ജീവനോടെ ആരുമില്ല. ഒറ്റപ്പെട്ടുപോയവരെ കണ്ടെത്തും. സർട്ടിഫിക്കറ്റ് നഷ്ടമായവർക്ക് ലഭ്യമാക്കും. ദുരന്ത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും. വിദ്യാലയത്തിലെത്താതെ പഠന സൗകര്യമൊരുക്കും. കുട്ടികൾക്ക് മാനസിക പിന്തുണ നൽകും. ആശുപത്രി കളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.