കൽപ്പറ്റ :കൽപ്പറ്റയിലെ ലിയോ ഹോസ്പിറ്റലിൽ പനിക്ക് ചികിത്സക്ക് എത്തിയ ഏഴ് വയസ്സുള്ള കുട്ടിക്ക് മരുന്ന് മാറി നൽകിയതായി പരാതി.മുപ്പത്തി ഒൻപത് വയസ്സുള്ള ഓർത്തോ പേഷ്യന്റ് ആയിട്ടുള്ള സ്ത്രീക്ക് നിർദ്ദേശിച്ച വേദന സംഹാരികൾ ഉൾപ്പെടെയുള്ള ആറോളം മരുന്നുകൾ ആണ് മാറിനൽകിയത്. ഒക്ടോബർ രണ്ടിന് ആണ് പനിയും തൊണ്ടവേദനയും ആയി പിണങ്ങോട് സ്വദേശിയായ കുട്ടിയേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത്.ഒക്ടോബർ ഏഴാം തീയതി ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ ആണ് സമ്മറി ഉൾപ്പെടെ മരുന്നുകൾ മാറി നൽകിയത്. ഇന്നലെ രാവിലെ മരുന്ന് കഴിച്ച കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് മരുന്ന് മാറിയത് മനസ്സിലായത്.
ഇക്കാര്യം കുടുംബം ഹോസ്പിറ്റൽ അധികാരികളുമായി സംസാരിച്ചപ്പോൾ വളരെ നിരുത്തരവാദമായാണ് സംസാരിച്ചത് എന്ന് മാതാവ് കുറ്റപ്പെടുത്തി. ശക്തമായ നടപടി ആവശ്യപ്പെട്ട് കുടുംബം കൽപ്പറ്റ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിന് ഹോസ്പിറ്റൽ പി ആർ ഒ ഉൾപ്പെടെ ഉള്ളവരെ ബന്ധപെട്ടെങ്കിലും ഒന്നും പ്രതികരിക്കാൻ ഇല്ലെന്നാണ് അറിയിച്ചത്.