കുട്ടികളെ ലൈംഗികമായിദുര്യൂപയോഗം ചെയ്യാൻ ശ്രമിച്ചയാളിന് രണ്ടര വർഷം കഠിന തടവും 7000 രൂപ പിഴയും

കൽപ്പറ്റ: സ്‌കൂൾ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായിദുര്യൂപയോഗം ചെയ്യാൻ ശ്രമിച്ചനടവയൽ സ്വദേശിയായ മധു (37)വിന്രണ്ടരവർഷം കഠിന തടവും 7000രൂപ പിഴയും വിധിച്ച്കൽപ്പറ്റഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി . 2022 ൽ രജിസ്റ്റർ ചെയ്‌ത കേസിലാണ്ജഡ്‌ജ് കെ.ആർ സുനിൽകുമാർ വിധി പറഞ്ഞത്.ഒരു മാസം മുമ്പ്സമാനമായ മറ്റൊരു കേസിലും ഇയാൾക്ക് 5 വർഷത്തെ കഠിനതടവിന് ശിക്ഷ വിധിച്ചിരുന്നു. സ്കൂൾപരിസരത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളെയാണ് ലൈംഗീക പരമായിഉപദ്രവിക്കാൻശ്രമിച്ചതിനാണ് ശിക്ഷ. അന്നത്തെ പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന കെ.എ എലിസബത്താണ് കേസിലെ പ്രാഥമികാന്വേഷണംനടത്തിയിരുന്നത്. പിന്നീട് സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രംസമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി.ബബിത ഹാജരായി. അന്വേഷണ സംഘത്തിൽ സബ് എ.എസ്.ഐ വിനോദ് ജോസഫ്,സീനിയർ സിവിൽ പോലീസ് ഓഫീസർ മേഴ്‌സി അഗസ്റ്റിൻ തുടങ്ങിയവരുണ്ടായിരുന്നു. പ്രോസിക്യൂഷനെസഹായിക്കുന്നതിനായിസിവിൽപോലീസ്ഓഫീസറായറമീനയുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *