നെടുംപൊയിൽ-പേര്യ ചുരം റോഡിൽ വിള്ളലുണ്ടായ ഭാഗം പുനർനിർമിക്കും

മാനന്തവാടി: ചന്ദനത്തോട് എത്തുന്നതിനുമുമ്പുള്ള കണ്ണൂർ ഭാഗത്തെ നൂറ് മീറ്റർ റോഡാണ് പുനർനിർമിക്കുക.വിള്ളലിനെ തുടർന്ന് ഇതു വഴി ഗതാഗതം നിരോധിച്ചിട്ട് മുന്നാഴ്‌ച്ചയായി. നാലുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. വയനാടിനെയും കണ്ണൂർ ജില്ല യെയും ബന്ധിപ്പിക്കുന്ന നെടുംപൊയിൽ -പേര്യ ചുരം റോഡിൽ ജൂലൈ 30ന് രാത്രിയാണ് അപകടകരമായ വിള്ളൽ രൂപപ്പെട്ടത്.

വയനാട് ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള നൂറുമീറ്റർ റോഡിലും റോഡരികിലും ഭൂമി വിട്ടു മാറി സുരക്ഷാഭിത്തിയിലും വിള്ളലുണ്ടായി. ആഴത്തിലുള്ള വിള്ളലായതിനാൽ അറ്റകുറ്റപ്പണി നടത്തി റോഡ് ഉപയോ ഗികാനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *