കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്തിറങ്ങിയ കാട്ടാന കൃഷിയിടങ്ങൾ ചവിട്ടിമെതിച്ചു. ഒട്ടേറെ കർഷകരുടെ വാഴ, ഏലം, കാപ്പി, കവുങ്ങ് എന്നിവ നശിപ്പിച്ചു. രാത്രികാലങ്ങളിൽ ആനയെപ്പേടിച്ച് പുറത്തിറങ്ങാൻ പറ്റാതായെന്ന് നാട്ടുകാർ. വനംവകുപ്പിനെ അറിയിച്ചാൽ സ്ഥലത്തെത്തി പടക്കം പൊട്ടിക്കുക മാത്രമാണ് ചെയ്യുന്നത്. ആനകൾ ഇറങ്ങാതിരിക്കാൻ ഫെൻസിങ് സ്ഥാപിക്കണമെന്നും വനംവകുപ്പ് പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.