വിഴിഞ്ഞത്ത് കിണറ്റില്‍ വീണയാളെ പുറത്തെടുക്കാന്‍ ശ്രമം; 45 മണിക്കൂര്‍ പിന്നിട്ട് രക്ഷാപ്രവര്‍ത്തനം

തിരുവനന്തപുരം: വിഴിഞ്ഞത് കിണറ്റിനടിയില്‍പ്പെട്ടയാളെ പുറത്തെടുക്കവാനുള്ള ശ്രമം തുടരുകയാണ്. രക്ഷാദൗത്യം 45 മണിക്കൂര്‍ പിന്നിടുന്നു. 80 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തു എങ്കിലും കിണറിലകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാനായില്ല. വിഴിഞ്ഞം മുക്കോലയിലാണ് അപകടം.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് അപകടം.തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മഹാരാജാണ് മണ്ണിനടിയില്‍ ആയത്. ഫയര്‍ഫോഴ്‌സിനും എന്‍ഡിആര്‍എഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് എത്തിച്ചേര്‍ന്നിട്ടുണ്ട്.
രക്ഷാദൗത്യത്തിന് ആലപ്പുഴയില്‍ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്. തിരച്ചിലിന്റെ ഭാഗമായിആദ്യ ഘട്ടത്തില്‍ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികള്‍ നടന്നിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 20 അടിയോളം മണ്ണ് ഇപ്പോഴും നിറഞ്ഞു കിടക്കുകയാണ്. കിണറ്റില്‍ ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *