മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടര മാസം കഴിഞ്ഞിട്ടും അറസ്റ്റില്ല

ന്യൂഡല്‍ഹി: മണിപ്പൂരില്‍ മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ഇതില്‍ ഒരാളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ വീണ്ടും സമാനമായ സംഭവത്തിന്റെ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

നഗരത്തിലെ കാര്‍ വാഷ് കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന സഹോദരിമാരായ രണ്ട് യുവതികളാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇവരുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇംഫാലില്‍ 21ഉം 24ഉം വയസ് പ്രായമുള്ള യുവതികള്‍ വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് ഒരു സംഘമാളുകള്‍ എത്തുകയും കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍.

മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന മേയ് നാലിന് തന്നെയാണ് ഇംഫാലില്‍ രണ്ട് യുവതികളെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതും. കുക്കി വിഭാഗത്തില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട രണ്ട് പേരും. പ്രതികള്‍ മെയ്തേയി വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *