അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകം, അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
അപകീര്‍ത്തി പരാമര്‍ശം നടത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ മാപ്പ് പറയേണ്ട കാര്യമില്ലെന്നും കാണിച്ചാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചാല്‍ എം പി സ്ഥാനം തിരിച്ചുകിട്ടും. ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോദിയുടെയും ഗുജറാത്ത് സര്‍ക്കാരിന്റെയും നിലപാട് കൂടി അറിഞ്ഞ ശേഷം സ്റ്റേ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിലപാട്.

ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.എസ്. നരസിംഹ,സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. മൂന്നംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായാല്‍ ഭൂരിപക്ഷ തീരുമാനമാകും നടപ്പാകുക. മാനനഷ്ടക്കേസില്‍ സൂറത്തിലെ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി കഴിഞ്ഞ മാര്‍ച്ചിലാണ് രാഹുലിന് രണ്ടുവര്‍ഷം തടവ് വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *