കോഴിക്കോട്: വയനാട് മെഡിക്കല്‍ കോളേജിനായി ബോയ്‌സ് ടൗണില്‍ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മുഖ്യമന്ത്രിയുടെയും മാന്ത്രിമാരുടെയും കോഴിക്കോട് നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതിയിൽ കോളേജിന്റെ അനിവാര്യതകള്‍ ബോധ്യപ്പെടുത്തി സര്‍ക്കാര്‍ ഇവിടെ തന്നെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. ഭൂമി ഏറ്റെടുത്ത നടപടിക്രമങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ ജില്ലാ ആശുപത്രിയില്‍ സജ്ജീകരിക്കും. ക്ലാസ്സുകള്‍ തുടങ്ങാനായി നിലവില്‍ ഇവിടെ പൂര്‍ത്തിയായ കെട്ടിടസൗകര്യങ്ങളിലെ സാധ്യതകള്‍ പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് യോഗത്തെ അറിയിച്ചു.