പ്രവാസി യുവാവിന്റെ ആത്മഹത്യ:5 പേരെ പോലീസ് അറസ്റ്റ് ചെയ്തു

മാനന്തവാടി:പ്രവാസി യുവാവ് എടവക കൊണിയന്‍ മുക്ക് ഇ കെ ഹൗസില്‍ അജ്മല്‍ (24)തൂങ്ങി മരിച്ച സംഭവത്തില്‍ അഞ്ച്പേരെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മലിനെ വിളിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച കട്ടയാട് ഗീതാലയം സജേഷ് (44), തെക്കേതിൽ വിശാഖ് പുതുശ്ശേരി(23), അരുണ്‍ എം ബി അഗ്രഹാരം(23), എടവക പാരവിളയിൽ ശ്രീരാഗ് പാണ്ടിക്കടവ്(23), വെണ്മണി അരി പ്ലാക്കൽ മെല്‍ബിൻ മാത്യു (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അജ്മലിന് ഇവരുടെ ബന്ധുവായ പെണ്‍കുട്ടിയുമായുണ്ടായാരുന്ന പ്രണയത്തെ തുടര്‍ന്നാണ് ഇവര്‍ അത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇവര്‍അജ്മലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.അഞ്ച്പേരും ചേര്‍ന്ന് ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ അജ്മലിനെ ഫോണില്‍ വിളിച്ച് അഗ്രഹാരം പുഴക്ക് സമീപം എത്താന്‍ ആവശ്യപ്പെടുകയും സുഹൃത്തിനൊപ്പം എത്തിയ അജ്മലിനെ മര്‍ദ്ദിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് മര്‍ദ്ദനമേറ്റ അജ്മലിന്റെ രണ്ട് മൊബൈലുകള്‍ ബലം പ്രയോഗിച്ച് വാങ്ങിയെടുത്ത് വീട്ടിലേക്ക് മടക്കി വിട്ടു. ഇതിനെ തുടര്‍ന്ന മനോവിഷമത്തിലാണ് അജ്മല്‍ ആത്മഹത്യചെയ്തതെന്നാണ് സൂചന. അജ്മലിന്റെ കഴുത്ത്, ഇടതു കൈ, മൂക്ക്,പുറംഭാഗം, കാല്‍മുട്ട് എന്നിവിടങ്ങളില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *